Saturday, November 15, 2025

മൂന്നാം ലോക മഹായുദ്ധത്തില്‍ നാറ്റോയ്ക്ക് വേണ്ടി പോരാടും, യുക്രൈന് വേണ്ടിയല്ല: ജോ ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനില്‍ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധമാണ്. മൂന്നാം ലോകമഹായുദ്ധം വന്നാല്‍ നാറ്റോയ്ക്ക് വേണ്ടി പോരാടുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഞങ്ങളുടെ പിന്തുണ യുക്രെയ്നിന് നല്‍കുമ്പോള്‍, യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നില്‍ക്കുന്നത് തുടരുകയും ചെയ്യും. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. റഷ്യയ്ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയ നടപടികളും ബൈഡന്‍ വിശദീകരിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണം 49 മിനിറ്റ് നീണ്ടു നിന്നു.
സിവിലിയന്‍ ജനതയ്ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും റഷ്യക്കെതിരായ ഉപരോധം വര്‍ധിപ്പിക്കുന്നതിനുമുള്ള തുടര്‍ നടപടികളും ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തല്‍ ബൈഡന് നല്‍കിയതായും യുക്രെയ്ന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!