2021 ഒക്ടോബറിൽ ആരംഭിച്ച കുട്ടികളെ വശീകരിക്കുന്നവർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ ഒൻ്റാരിയോയിലെ ബെല്ലെവില്ലെ പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. മാർച്ച് 16 ന് പ്രതികളുടെ വിലാസങ്ങളിൽ വാറണ്ടുകൾ നടപ്പിലാക്കിയതായി ബെല്ലെവിൽ പോലീസ് പറയുന്നു. 61 കാരനായ ജോസഫ് വർക്ക്മാൻ, 34 കാരനായ ടൈസൺ സിമ്മൺസ് എന്നിവരുടെ അറസ്റ്റിലായത്.
കുട്ടികളുടെ കാര്യങ്ങളിൽ അഴിമതി നടത്തിയതിന് ജോസെഫിനെതിരെയും ടെലികമ്മ്യൂണിക്കേഷൻ വഴി 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ വശീകരിച്ചുവെന്ന കുറ്റത്തിനു സിമ്മൺസിനെതിരെയുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സിമ്മൺസിനെ ഏപ്രിൽ 21-ന് കോടതിയിൽ ഹാജരാക്കണം. അതേസമയം വർക്ക്മാനെ കോടതിയിൽ ഹാജരാക്കി.