പലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയുടെ ധനസഹായം നിര്‍ത്തിവെച്ച തീരുമാനത്തില്‍ പുനഃപരിശോധന നടത്തണമെന്ന ആവശ്യവുമായി തുര്‍ക്കി. ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഫണ്ടിങ് നിര്‍ത്തിവെച്ചതിനെ തുടർന്നാണ് പുനഃപരിശോധന നടത്തണമെന്ന് തുർക്കി ആവശ്യപ്പെട്ടത്. ഫണ്ടിങ് നിര്‍ത്തിവെക്കുന്നത് ഗാസയിലെ പലസ്തീനികളോട് ലോകരാഷ്ട്രങ്ങള്‍ കാണിക്കുന്ന ദ്രോഹമായിരിക്കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീന്‍ അഭ്യര്‍ത്ഥികള്‍ക്കായുള്ള ധനസഹായത്തില്‍ ഐക്യരാഷ്ട്രസഭയിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ചില രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായും അതില്‍ യു.എന്‍ അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യു.എന്‍.ആര്‍.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്.
![](http://mcnews.ca/wp-content/uploads/2023/07/Royal-LePage-JoJu-Augustine-5.jpg)
ദശലക്ഷക്കണക്കിന് പലസ്തീനികളാണ് ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്കിനെ ആശ്രയിച്ച് നിലവില്‍ കഴിയുന്നതെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ചില രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായും അതില്‍ യു.എന്‍ അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അന്വേഷണത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും ഏജന്‍സിയുടെ തുടര്‍ നിലനില്‍പ്പിന് ഒരു ഗ്യാരണ്ടി ആവശ്യമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യു.എന്‍.ആര്‍.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തില്‍ യു.എന്‍ ഏജന്‍സിയുടെ ചില ജീവനക്കാര്‍ പങ്കെടുത്തതായി ഇസ്രായേല്‍ ആരോപിച്ചതിന് പിന്നാലെയാണ് ധനസഹായം നിര്‍ത്താന്‍ യു.കെ തീരുമാനിച്ചത്.