ഓട്ടവ : ചരിത്രപ്രസിദ്ധമായ കെബെക്ക് പാലം ഏറ്റെടുക്കാൻ കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയുമായി കരാറിലെത്തിയതായി ഫെഡറൽ സർക്കാർ. അടുത്ത 25 വർഷത്തിനുള്ളിൽ പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി നൂറ് കോടി ഡോളർ ചെലവഴിക്കും.
ഫെഡറൽ സർക്കാരിന് പാലം സ്വന്തമാകുമെങ്കിലും, ഒരു ദിവസം 33,000 വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലെ റെയിലുകളുടെയും റോഡ്‌വേയുടെയും ഉത്തരവാദിത്തവും ഉടമസ്ഥാവകാശവും കനേഡിയൻ നാഷണൽ റെയിൽവേയ്ക്കും കെബെക്ക് സർക്കാരിലും നിലനിർത്തുമെന്ന് കരാർ പറയുന്നു.
സെൻ്റ് ലോറൻസ് നദിക്ക് കുറുകെ 549 മീറ്റർ നീണ്ടുകിടക്കുന്നതാണ് കെബെക്ക് പാലം. ലോകത്തിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലമാണിത്. 1917-ൽ തുറന്ന ഈ പാലം 1995-ൽ ദേശീയ ചരിത്രപ്രാധാന്യമുള്ള സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടു. നിക്കലും സ്റ്റീലും കൊണ്ട് നിർമ്മിച്ച വടക്കേ അമേരിക്കയിലെ ആദ്യത്തെ പ്രധാന പാലമാണിത്. നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ഉണ്ടായ അപകടത്തിൽ 1907-ൽ 76 തൊഴിലാളികൾ കൊല്ലപ്പെടുകയും 1916-ലെ രണ്ടാമത്തെ അപകടത്തിൽ 13 പേരും മരിച്ചിരുന്നു.