കിഴക്കൻ പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് മുസ്ലീം ജനക്കൂട്ടം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടത്തി. മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാൻ ന്യൂനപക്ഷ സമുദായാംഗം അവഹേളിച്ചുവെന്ന് ആരോപിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ വീടും ഷൂ ഫാക്ടറിയും തീയിട്ടതായി പൊലീസ് വക്താവും ക്രിസ്ത്യാനിയായ അക്മൽ ഭട്ടിയും പറഞ്ഞു.
പ്രതിഷേധക്കാരിൽ ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ അസദ് മൽഹി പറഞ്ഞു. ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കൾ സമാധാനത്തിന് ആഹ്വാനം ചെയ്തതോടെ വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമായതായി പൊലീസ് പറഞ്ഞു.
മതനിന്ദ ആരോപിച്ച് 70 വയസ്സുള്ള ഒരാളെ ജനക്കൂട്ടം മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി ക്രിസ്ത്യൻ റൈറ്റ്സ് ഗ്രൂപ്പ് – മൈനോറിറ്റി റൈറ്റ്സ് മാർച്ച് പറഞ്ഞു.