രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പ്രസംഗത്തില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി. മര്യാദകള്‍ ലംഘിച്ച കവല പ്രസംഗമായിരുന്നു നടത്തിയത്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്‍റേയും അസഹിഷ്ണുതയുടേയും വക്താക്കളാണെന്ന രാഹുലിന്റെ പരാമര്‍ശം അപലനീയമായമാണ്. ഈ പ്രസ്താവന പിന്‍വലിച്ച് ഹിന്ദു സമൂഹത്തോട് രാഹുല്‍ ഗാന്ധി മാപ്പു പറയണം. ഈ പ്രസംഗം നടക്കുമ്പോള്‍ കേരളത്തിലെ എംപിമാര്‍ കൈയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകള്‍ ലഭിച്ചത് കൊണ്ടാണ് കേരളത്തിലെ എംപിമാര്‍ ജയിച്ചത്. എംപിമാര്‍ കൈയടിച്ചതോടെ മലയാളികള്‍ക്ക് അപമാനം ഉണ്ടായി. രാഹുല്‍ ഗാന്ധിയ്ക്ക് മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനില്ല. നരേന്ദ്ര മോദിയെപ്പറ്റി മാത്രമേ അദ്ദേഹത്തിന് പറയാനുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.