ടൊറൻ്റോ : നഗരത്തിലുടനീളം നടന്ന കൊള്ളയടിക്കൽ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പീൽ പൊലീസ്. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് സംഭവങ്ങൾ നടന്നതെന്നും നിരവധി ആളുകൾ കൊള്ളയടിക്കപ്പെട്ടതായും പൊലീസ് പറയുന്നു.
![](http://mcnews.ca/wp-content/uploads/2024/01/Nissan-Trinity-Group-1024x576.jpg)
ബ്രാംപ്ടൺ സ്വദേശികളായ ദുപീന്ദർദീപ് ചീമ (36), ബിയാൻ്റ് ധില്ലൺ (51), അരുൺദീപ് തിൻഡ് (39), മിസ്സിസാഗയിൽ നിന്നുള്ള മുസ്തഫ അലവിയെ (32), കിമാനി ഹസ്സകൗറിനാസ് (32) എന്നിവരാണ് അറസ്റ്റിലായത്. പീൽ, ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും മറ്റിടങ്ങളിലുമായി പ്രതികൾ ആളുകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. ആക്രമണസമയത്ത് തോക്കുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
![](http://mcnews.ca/wp-content/uploads/2024/01/Mint-Leaves-1024x540.jpg)
പീൽ മേഖലയിൽ നിരവധി ദക്ഷിണേഷ്യൻ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടതോടെ ഡിസംബറിൽ പീൽ പൊലീസ് ടാസ്ക് ഫോഴ്‌സ് ആരംഭിച്ചിരുന്നു. ടാസ്ക് ഫോഴ്‌സ് അംഗങ്ങളും പീൽ പൊലീസ് 21 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 21 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയുമായി ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു.