എഡ്മിന്റൻ : മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സെൻട്രൽ എഡ്മിന്‍റനിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ 66 കിലോഗ്രാം മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, ഫെൻ്റനൈൽ, ഹെറോയിൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. 2023 ഡിസംബറിൽ എഡ്മിന്‍റൻ ഡ്രഗ് ആൻഡ് ഗാങ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം (EDGE) ആരംഭിച്ച അന്തർ പ്രവിശ്യാ മയക്കുമരുന്ന് കള്ളക്കടത്ത് അന്വേഷണത്തിൻ്റെ ഭാഗമാണ് മയക്കുമരുന്ന് പിടിച്ചെടുക്കൽ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. ജെസ്സി കോബിൾ (29), മിച്ചൽ സ്റ്റീഗിൻ (31), സ്റ്റീവൻ സാൻ്റില്ലാന (34) എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണത്തിന്‍റെ ഭാഗമായി സെൻട്രൽ എഡ്മിന്‍റനിലെ മെയ് 9-ന് മൂന്ന് വീടുകളിലും നാല് വാഹനങ്ങളിലും പരിശോധന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ 250,650 ഡോളർ വിലമതിക്കുന്ന 55.7 കിലോ മെത്താംഫെറ്റാമൈൻ, 8.7 കിലോ കൊക്കെയ്ൻ (696,000 ഡോളർ), 2.5 കിലോ ഫെൻ്റനൈൽ (300,000 ഡോളർ), 83.5 ഗ്രാം ഹെറോയിൻ (28,400 ഡോളർ), 20 കിലോ ബഫിങ് ഏജൻ്റ് എന്നിവ പിടിച്ചെടുത്തു. കൂടാതെ അഞ്ച് കൈത്തോക്കുകൾ, നാല് വാഹനങ്ങൾ, 20,000 ഡോളർ പിടിച്ചെടുത്തവയി ഉൾപ്പെടുന്നു. പിടിച്ചെടുത്ത തോക്കുകളിൽ രണ്ടെണം സസ്കാച്വാൻ, ആൽബർട്ട എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ചതാണെന്നും ഒരെണ്ണം യുഎസിൽ നിന്നും എത്തിച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.