കൊൽക്കത്ത: യുവ ഡോക്ട്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ നീണ്ട അഞ്ചു മാസങ്ങൾക്ക് ശേഷം കോടതി ഇന്ന് വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയായിരിക്കും വിധി പറയുക. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് രാജ്യത്തെ നടുക്കിയ ക്രൂരമായ പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്.

സിബിഐ നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് ഏക പ്രതിയെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.