ന്യൂയോർക്ക്: സഹായധനം ലഭിക്കില്ലെന്നു മനസിലായതോടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട് വെച്ച നിർദേശങ്ങൾക്ക് വഴങ്ങി കൊളംബിയ സർവകലാശാല. ക്യാംപസിനകത്ത് അറസ്റ്റു ചെയ്യാൻ അധികാരമുള്ള പ്രത്യേക സുരക്ഷാ ഓഫിസർമാരെ നിയമിക്കും. ആരോഗ്യപരമോ മതപരമോ ആയ കാരണങ്ങളാലല്ലാതെ മാസ്ക് ധരിക്കാൻ അനുവദിക്കില്ല. തുടങ്ങിയ നിർദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. മാസ്ക് ധരിക്കുന്നതുമൂലം പ്രതിഷേധക്കാരെ തിരിച്ചറിയാൻ സാധിക്കാതെ വന്നിരുന്നു.

അതേസമയം, മധ്യേപൂർവദേശവുമായി ബന്ധപ്പെട്ട കോഴ്സുകളുള്ള വകുപ്പുകളിൽ ഇനി മേൽനോട്ടത്തിന് അഡ്മിനിസ്ട്രേറ്ററുണ്ടാകുമെന്ന് സർവകലാശാല ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്സ്ട്രോങ്ങ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങളുടെ കേന്ദ്രമായി സർവകലാശാല മാറിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം സഹായധനം മരവിപ്പിച്ചത്