റിയാദ്: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി. യുഎസും യുക്രെയ്നും റഷ്യയും തമ്മിലുള്ള വെവ്വേറെ ചർച്ചകൾ നടക്കും. ഇന്ന് രാത്രിയോ നാളയോ ആയാണ് ചർച്ച നടക്കുക.

30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ചിരുന്നു. ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, മുന്നോട്ടുള്ള ചർച്ചകളുടെ വഴികളെല്ലാം ബുദ്ധിമുട്ടേറിയതാണെന്ന് റഷ്യ പറയുന്നു. ചർച്ചകളുടെ തുടക്കം മാത്രമാണിതെന്നാണ് നിലപാട്. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജ്ജോൽപ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനും നേരത്തെ ചർച്ചകളുണ്ടായിരുന്നു.