ഭീകരവാദത്തിന് പരിശീലനം നല്‍കുന്നതും അതിനെ പിന്തുണയ്ക്കുന്നതും സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കജ്വ ആസിഫ്. യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമായാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്നുള്ള സഹായം ലഭിച്ചെന്ന് ഇന്ത്യ ആരോപിക്കുമ്പോഴാണ് പാക്ക് മന്ത്രിയുടെ വാക്കുകള്‍.
‘ശരിയാണ്, അമേരിക്കയ്ക്കും പാശ്ചാത്യര്‍ക്കുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ചെയ്യുകയാണ്’ കജ്വ ആസിഫ് പറഞ്ഞു. ദീര്‍ഘനാളായി ഭീകരവാദത്തെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുയും ചെയ്യുന്നു. ഭീകര സംഘടനകള്‍ക്ക് ഫണ്ടിങ് നല്‍കുന്നു. ഇതിനെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

അതൊരു തെറ്റായിരുന്നു. അതില്‍ നിന്നും അനുഭവിക്കുകയാണ്. സോവിയേറ്റ് യൂണിനെതിരായ യുദ്ധത്തിലും 9/11 ശേഷമുള്ള യുദ്ധത്തിലും പങ്കെടുത്തിരുന്നില്ലെങ്കില്‍ പാക്കിസ്ഥാന്‍റെ ട്രാക്ക് റെക്കോര്‍ഡ് മറ്റൊന്നാകുമായിരുന്നു എന്നും കജ്വ ആസിഫ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.