എഡ്മിന്റൻ : പുതിയ ഹൈക്കമ്മീഷണർമാരുടെ നിയമനം ഉൾപ്പെടെ പൂർണ്ണ നയതന്ത്ര സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ധാരണയിലെത്തി കാനഡയും ഇന്ത്യയും. ആൽബർട്ടയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനം.

അതേസമയം ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കെ മോദിയുടെ സന്ദർശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളിൽ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.