ഓട്ടവ: രാജ്യത്തെ ജനസംഖ്യാ വളർച്ച സ്തംഭിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2024-ൽ താൽക്കാലിക, സ്ഥിര കുടിയേറ്റങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനത്തെത്തുടർന്ന് തുടർച്ചയായ ആറാം പാദത്തിലാണ് ജനസംഖ്യാ വളർച്ച മന്ദഗതിയിലായത്.

2025-ന്‍റെ ആദ്യ പാദത്തിൽ കാനഡ 104,256 കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌തു. എന്നാൽ 17,410 കുടിയേറ്റക്കാർ രാജ്യം വിട്ടു. അതേസമയം, സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം 61,111 ആയി കുറഞ്ഞു.കാനഡയിൽ ജനനത്തേക്കാൾ 5,628 മരണങ്ങൾ സംഭവിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഈ പാദത്തിലെ മുഴുവൻ ജനസംഖ്യാ വളർച്ചയ്ക്കും കുടിയേറ്റമാണ് പ്രധാനകാരണം.