ബ്രാംപ്ടൺ : ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ. ബിഷ്‌ണോയി സംഘം പീൽ മേഖലയിൽ വേരുറപ്പിച്ചിട്ടുണ്ടെന്നും നിരവധി ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും പാട്രിക് ബ്രൗൺ പറയുന്നു.
ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് 700 അംഗങ്ങളുടെ ആഗോള ശൃംഖലയുണ്ടെന്നും പീലിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദുർബലരായ ആളുകളെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും പാട്രിക് ബ്രൗൺ പറയുന്നു. കാനഡയിലുടനീളം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ലോറൻസ് ബിഷ്‌ണോയി നേതൃത്വം നൽകുന്നുണ്ടെന്നും ബ്രാംപ്ടൺ മേയർ ആരോപിക്കുന്നു.

ബിഷ്‌ണോയി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘം, ഇന്ത്യൻ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും നേരെയുള്ള ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ ആരോപണം നേരിടുന്നുണ്ട്.