കിച്ചനർ: അഞ്ചാംപനി വിട്ടൊഴിയാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വേനൽക്കാല ക്യാമ്പുകൾ ആരംഭിക്കാനൊരുങ്ങി വാട്ടർലൂ പബ്ലിക് ഹെൽത്ത്. കുട്ടികൾക്ക് വേനലവധി ആരംഭിച്ചതോടുകൂടി കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ പറയുന്നു.
അഞ്ചാംപനി വായുവിലൂടെ പകരുന്ന രോഗമായതിനാൽ അടച്ചിട്ട ഇടങ്ങളിൽ ഇത് കൂടുതൽ എളുപ്പത്തിൽ പടരുമെന്നും എന്നാൽ ഔട്ട്ഡോർ ക്യാമ്പ് പോലുള്ള തുറസ്സായ അന്തരീക്ഷത്തിൽ വൈറസ് വ്യാപിക്കുന്നത് കുറവായിരിക്കുമെന്നും വാട്ടർലൂ പബ്ലിക് ഹെൽത്ത് പറഞ്ഞു.

ജൂൺ 10 നും 17 നും ഇടയിൽ വാട്ടർലൂ മേഖലയിൽ 21 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്ടർലൂ മേഖലയിൽ വാക്സിനേഷൻ നിരക്കുകൾ കൂടുതലാണെങ്കിലും, വാക്സിനേഷൻ എടുക്കാത്തവർ ഇനിയും ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ സമീപിക്കണമെന്ന് വാട്ടർലൂ പബ്ലിക് ഹെൽത്ത് നിർദേശിക്കുന്നു.