കീവ് : റഷ്യയിലെ എണ്ണ സംസ്കരണശാലയിലേക്കും സംഭരണശാലയിലേക്കും യുക്രൈൻ ഡ്രോൺ ആക്രമണം. അതിർത്തിക്ക് സമീപം റെസ്തോവ് മേഖലയിലെ എണ്ണ സംസ്കരണശാലയിലേക്കാണ് ആക്രമണം ഉണ്ടായത്. തുടർന്നുണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമം ആരംഭിച്ചെങ്കിലും രണ്ടാമതും ആക്രമണം ഉണ്ടായതോടെ പിന്മാറേണ്ടിവന്നു. ബെൽഗൊറോഡിലെ എണ്ണ സംസ്കരണശാലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് പൊട്ടിത്തെറിയുണ്ടായി.
ഒരു സംഭരണിയിൽ തീപിടിച്ചെങ്കിലും വേഗം അണയ്ക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. റഷ്യയെ ആക്രമിക്കാൻ യുക്രൈന് ആയുധം നൽകുന്ന പാശ്ചാത്യരാജ്യങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. അടുത്തിടെയാണ് അമേരിക്കയും ജർമനിയും തങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രൈന് അനുമതി നൽകിയത്.