മസ്കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാനില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയും പാക്കിസ്ഥാനികളുടേത് കൂടുകയും ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷൻ റിപ്പോര്‍ട്ട്.
2024 മെയ് മാസത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വര്‍ധിച്ച് 289,481 ആയി. 2023 പാക്കിസ്ഥാൻ പ്രവാസികളുടെ എണ്ണം 288,290 ആയിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ കുറവുണ്ടായത്. ഈ വര്‍ഷം മെയ് മാസത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 684,108 ആയി കുറഞ്ഞു. ശ്രീലങ്കന്‍ പ്രവാസികളുടെ എണ്ണം 4.3 ശതമാനം കുറഞ്ഞ് 26,374 ആയി. ടാന്‍സാനിയയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 44.5 ശതമാനം വര്‍ധിച്ച് 19,962 ആയി. നേപ്പാളില്‍ നിന്നുള്ള പ്രവാസികള്‍ 2.7 ശതമാനം കുറഞ്ഞ് 20,202 ആയി.
എല്ലാത്തരം ടൂറിസ്റ്റ്, വിസിറ്റ് വീസകളും തൊഴില്‍ വീസകളാക്കി മാറ്റുന്നത് ഒമാന്‍ അധികൃതര്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള കാരണം ഇതാവാമെന്നാണ് കരുതുന്നത്.