ടൊറൻ്റോ : പിയേഴ്സൺ എയർപോർട്ടിലെ മൂവായിരത്തോളം സെക്യൂരിറ്റി സ്‌ക്രീനർമാർ പണിമുടക്ക് ആരംഭിച്ചു. വേനൽക്കാല അവധി ആരംഭിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ സെക്യൂരിറ്റി സ്‌ക്രീനർമാരുടെ പണിമുടക്ക് എയർപോർട്ട് പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
![](http://mcnews.ca/wp-content/uploads/2024/01/Kerala-Curry-House-Tomy-Kokkadans.jpg)
സ്‌ക്രീനർമാരെ നിയമിക്കുന്ന ഗാർഡവേൾഡുമായി താൽക്കാലിക കരാറിലെത്തി ഒരാഴ്ചയ്ക്ക് ശേഷം ജീവനക്കാരിൽ ഭൂരിപക്ഷവും കരാറിനെതിരെ വോട്ട് ചെയ്തതായി സെക്യൂരിറ്റി സ്‌ക്രീനർമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. യാത്രക്കാരെയും അവരുടെ സാധനസാമഗ്രികളെയും സ്‌ക്രീനിംഗ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമുള്ള ജീവനക്കാർക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 24% വേതന വർധന ലഭിക്കണമെന്നായിരുന്നു പ്രാഥമിക കരാർ.
നവംബറിൽ, കാനഡയിലെ മധ്യ, കിഴക്കൻ പ്രദേശങ്ങളിലെ ചില വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന നടത്തുന്ന ജീവനക്കാരെ നിയമിക്കുന്നതിന് കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റി (CATSA) ഗാർഡ വേൾഡിനെ തിരഞ്ഞെടുത്തിരുന്നു.