മാസപ്പടി കേസിൽ എട്ട് സി എം ആർ എൽ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് എസ് എഫ് ഐ ഒ. ഈ മാസം 28, 29 തിയതികളിൽ ചെന്നൈയിൽ എത്താനാണ് നിർദേശിച്ചിരിക്കുന്നത്. അറസ്റ്റ് നടപടികൾ തടയണമെന്ന് കാട്ടി സി എം ആർ എൽ ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി നൽകി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനവും നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ നടപടി വന്നിരിക്കുന്നത്.
സി.എം.ആര്‍. എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എം എൽ എ മുൻപ് ആരോപിച്ചിരുന്നു.
സി.എം.ആർ.എൽ ഡയറക്ടർമാരായ രവിചന്ദ്രൻ രാജൻ, നബീൽ മാത്യു ചെറിയാൻ, അനിൽ ആനന്ദ പണിക്കർ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, ഐ.ടി വിഭാഗം മേധാവി എൻ.സി. ചന്ദ്രശേഖരൻ, വിരമിച്ച കാഷ്യർ കെ.എം.വാസുദേവൻ, ഓഡിറ്റർമാരായ മുരളീകൃഷ്ണൻ, സാഗേഷ് കുമാർ എന്നിവർക്കാണ് എസ്എഫ്‌ഐഒ സമൻസ് നൽകിയത്.