സിസിലി: ഇറ്റലിയിലെ സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ തകർന്ന ആഡംബര നൗകയിലുണ്ടായിരുന്ന ബ്രിട്ടീഷ് ടെക് വ്യവസായി മൈക്ക് ലിഞ്ചിൻ്റെ മകൾ ഹന്ന ലിഞ്ചിൻ്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ നാല് ദിവസമായി കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്ത ശേഷം, ഇറ്റാലിയൻ അധികൃതർ തിരച്ചിൽ നടത്തിയ അവസാന മൃതദേഹമാണ് ലിഞ്ചിൻ്റെത്. മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതായി ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ അപകടത്തിൽപ്പെട്ട ഏഴു പേരുടെയും മരണം സ്ഥിരീകരിച്ചു.
184 അടി നീളമുള്ള ‘ബേസിയൻ’ എന്ന കൂറ്റൻ നൗകയിൽ ലിൻജിന്റെ കുടുംബവും ജീവനക്കാരുമടക്കം 22 പേരാണുണ്ടായിരുന്നത്. ഒരുതരത്തിലും മുങ്ങാത്തവിധം സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെട്ട നൗക തിങ്കളാഴ്ചയാണ് കൊടുങ്കാറ്റിൽ തകർന്നത്.