വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കരിബൂ മേഖലയിലെ ക്യാമ്പ് ഫയർ നിരോധനം പിൻവലിച്ചതായി ബിസി വൈൽഡ് ഫയർ സർവീസ് (BCWS). സെൻട്രൽ ഇൻ്റീരിയറിൽ തുടരുന്ന മഴയും തണുത്ത കാലാവസ്ഥയുമാണ് ക്യാമ്പ് ഫയർ നിരോധനം പിൻവലിക്കാൻ കാരണമെന്നും ഏജൻസി അറിയിച്ചു. സിൽഹ്‌കോട്ടിൻ (സെനി ഗ്വെറ്റിൻ) ടൈറ്റിൽ മേഖല ഒഴികെയുള്ള മുഴുവൻ കരിബൂ ഫയർ സെൻ്ററിൻ്റെയും നിരോധനം നീക്കിയിട്ടുണ്ട്.
അടുത്തിടെ പെയ്ത മഴയും തണുത്ത താപനിലയും കാരണം അപകടസാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് BCWS നിർദ്ദേശിച്ചു. കാറ്റുള്ളപ്പോൾ ക്യാമ്പ് ഫയർ ഒഴിവാക്കണമെന്നും ഏജൻസി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ മാറിയാൽ ക്യാമ്പ് ഫയർ നിരോധനം വീണ്ടും ഏർപ്പെടുത്തുമെന്നും BCWS മുന്നറിയിപ്പ് നൽകി. അതേസമയം പ്രിൻസ് ജോർജ്ജ് ഫയർ സെൻ്റർ ഒഴികെ – കോസ്റ്റൽ ഫയർ സെൻ്റർ ഉൾപ്പെടെ – മറ്റ് പ്രവിശ്യകളിൽ ക്യാമ്പ് ഫയർ നിരോധനം പ്രാബല്യത്തിൽ തുടരുന്നുണ്ട്. പ്രവിശ്യയിലുടനീളം, മുന്നൂറ്റി മുപ്പതോളം സജീവമായ കാട്ടുതീയുണ്ട്. ഇവയിലൊന്ന് മാത്രം – കോറിയ ക്രീക്ക് തീ – നിയന്ത്രണാതീതമായി കണക്കാക്കുന്നു. ഏകദേശം 200 ഹെക്ടർ വിസ്തൃതിയിൽ പടർന്ന കാട്ടുതീയെ തുടർന്ന് ആഗസ്റ്റ് 18 മുതൽ പ്രദേശത്ത് ഒഴിപ്പിക്കൽ അലേർട്ട് പ്രാബല്യത്തിലുണ്ട്.