പടിഞ്ഞാറൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച നടന്ന കത്തി ആക്രമണത്തിൽ മൂന്ന് പേരെ കൊല്ലുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
ഞങ്ങൾ ദിവസം മുഴുവൻ തിരഞ്ഞ മനുഷ്യനെ കസ്റ്റഡിയിലെടുത്തുവെന്ന് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബർട്ട് റൂൾ വിദേശമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഭവത്തിൽ 56, 67 വയസ്സുള്ള രണ്ട് പുരുഷന്മാരും 56 വയസ്സുള്ള ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ 650–ാം വാർഷികാഘോഷത്തിനിടയിലാണ് അക്രമി ആൾക്കൂട്ടത്തിലേക്ക് കടന്ന് ആളുകളെ കുത്തിവീഴ്ത്തിയത്.