ഒമിക്രോൺ വകഭേദത്തെക്കാൾ മാരകമായ കൊവിഡ് എക്സ്‌ഇസി വകഭേദം യൂറോപ്പിലും യുഎസിലും പടരുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ എക്സ്‌ഇസി വകഭേദം കണ്ടെത്തി. ജൂണിൽ ജർമനിയിൽ റിപ്പോർട്ട് ചെയ്ത എക്സ്‌ഇസി ബാധ ഇതുവരെ 27 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചൈന, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രയ്ൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിനകം പുതിയ വകഭേദം സ്ഥിരീകരിച്ചു.
ലക്ഷണങ്ങൾ
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുൾപ്പെടെ മുൻകാല കൊവിഡ് വേരിയൻ്റുകളുടേതിന് സമാനമാണ് എക്‌സ്ഇസി വേരിയൻ്റിൻ്റെ ലക്ഷണങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വാക്സിനുകളും ബൂസ്റ്റർ ഷോട്ടുകളും ഗുരുതരമായ രോഗങ്ങളിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിൽ നിന്നും മതിയായ സംരക്ഷണം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.