കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ഫലം നാളെ അറിയാം.അധികാരത്തുടർച്ചയ്‌ക്കായ് സ്വതന്ത്രനായി മത്സരിക്കുന്ന റനിൽ വിക്രമസിംഗെയും ഇടതുപാർടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുൻപ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകൻ നമൽ രജപക്സെയുമാണ് മത്സരരംഗത്തെ പ്രമുഖർ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിക്കുന്നത്.
2022 ലെ സാമ്പത്തികത്തകർച്ചയിൽനിന്നു രാജ്യത്തെ വേഗം കരകയറ്റിയെന്ന നേട്ടം അവകാശപ്പെട്ടാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റനിൽ വിക്രമസിംഗെ (75) സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. 1982 നു ശേഷം ലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം ഇതാദ്യമാണ്. അഭിപ്രായവോട്ടെടുപ്പുകളിൽ മുൻതൂക്കം ദിസനായകെക്കാണ്. രണ്ടാമതു സജിത് പ്രേമദാസ. മൂന്നാമതാണു വിക്രമസിംഗെ.