ഡല്‍ഹി: മവയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ പര്‍വതത്തില്‍ കുടുങ്ങിയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി. പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയത്. അമേരിക്കയിലെ എംബസിയുമായും ബന്ധപ്പെട്ടു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം എംപിയുടെ കത്തിന് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദേശഖറും ട്വീറ്റ് ചെയ്തു. ഹസ്സന്‍ തന്നെയാണ് കുടുങ്ങിയ വിവരം പുറത്തറിയിച്ചത്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യര്‍ത്ഥിച്ചത്.

നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസന്‍ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്ഖ് ഹസന്‍.

LEAVE A REPLY

Please enter your comment!
Please enter your name here