എഡ്മിന്റൻ : ആൽബർട്ടയിലെ കാനനാസ്കിസിൽ ജി 7 ഉച്ചകോടി സമാപിച്ചതോടെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഓട്ടവയിലേക്ക് മടങ്ങും. യുഎസ് താരിഫ്, മനുഷ്യക്കടത്ത്, കൃത്രിമബുദ്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കാർണി ഞായറാഴ്ച മുതൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയായിരുന്നു.

യുഎസ് വ്യാപാര കരാർ, ക്രിറ്റിക്കൽ മിനറൽസ് , കാട്ടുതീ പ്രതിരോധം എന്നിവയുൾപ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ ജി 7 ഉച്ചകോടി സഹായിച്ചതായി കാർണി പറയുന്നു. ഫെഡറൽ പദ്ധതി അംഗീകാരങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള തന്റെ ഗവൺമെന്റിന്റെ നിയമനിർമ്മാണത്തിനെതിരായ എതിർപ്പുകൾക്കിടയിലാണ് കാർണി ഓട്ടവയിലേക്ക് മടങ്ങുന്നത്.