വാഷിങ്ടൺ : ഇസ്രയേൽ – ഇറാൻ സംഘർഷം പത്താം നാളിലേക്ക് കടക്കവെ, ഇറാനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആക്രമണം വിജയകരമായി പൂർത്തിയാക്കി യുഎസ് യുദ്ധ വിമാനങ്ങൾ മടങ്ങിയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

‘മഹാന്മാരായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യം ലോകത്തിലില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്! ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി.’- ട്രംപ് കുറിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇരുകൂട്ടരും സന്നദ്ധമാവാത്തതിനെതുടർന്നാണ് അമേരിക്കയുടെ ഇടപെടൽ. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്.