ഇൻഡോ–പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടുക ലക്ഷ്യമിട്ടുണ്ടാക്കിയ ഓസ്ട്രേലിയ– യുകെ–യുഎസ് (AUKUS) സഖ്യത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭാഗമാകാൻ ശ്രമമാരംഭിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആർട്ടിക് മേഖലയിൽ കാനഡയുടെ പരമാധികാരം സംരക്ഷിക്കാൻ ആണവ അന്തർവാഹിനികൾ വാങ്ങുന്ന കാര്യം പരിഗണനയിലെന്ന് ട്രൂഡോ പറഞ്ഞു.
ദീർഘകാലമായി കാത്തിരുന്ന പ്രതിരോധനയ അവലോകനം പുറത്തിറക്കിയ സാഹചര്യത്തിലാണ് ട്രൂഡോയുടെ അഭിപ്രായപ്രകടനം. അടുത്ത അഞ്ചുവർഷത്തേക് കനേഡിയൻ സായുധ സേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി 790 കോടി ഡോളർ ചെലവഴിക്കുമെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രഖ്യാപിച്ചു.