ഓട്ടവ : റഫയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെ കാനഡ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. വ്യോമാക്രമണത്തിലും തീപിടുത്തത്തിലും പരുക്കേറ്റ കുട്ടികളുടെ ഭയാനകമായ ചിത്രങ്ങൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രൂഡോയുടെ പ്രതികരണം .
കഴിഞ്ഞ ഒക്‌ടോബർ 7 ന് നടന്ന ക്രൂരമായ ഹമാസ് ആക്രമണത്തെത്തുടർന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണച്ചിരുന്നു, എന്നാൽ തെക്കൻ നഗരത്തിൽ ആക്രമണവുമായി മുന്നോട്ട് പോകരുതെന്ന് കാനഡ ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി ട്രൂഡോ പറയുന്നു. പ്രദേശത്തെ പലസ്തീനികളുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും ട്രൂഡോ പറഞ്ഞു.
യുദ്ധത്തിൽ 36,000ഓളം പേർ കൊല്ലപ്പെട്ടതായാണ് ഗാസയിൽ ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയുന്നത്.