ടൊറൻ്റോ : ചൊവ്വാഴ്ച വൈകിട്ട് വോൺ മിൽസിലെ പാർക്കിങ് സ്ഥലത്തുണ്ടായ വെടിവെപ്പിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 21 വയസുള്ള അലിസെഹ ഗോലാർ കോട്‌ലർ ആണ് മരിച്ചത്.
ടൊറൻ്റോയിലെ ഷോപ്പിംഗ് സെൻ്ററിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വെടിയേറ്റ നിലയിൽ യുവതിയെ പാർക്കിങ് സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകൾ ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 23 വയസുള്ള കോർട്ട്‌നി-ആഷ്ടൺ ബ്രൂക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും പ്രതിയും തമ്മിൽ അറിയാമായിരുന്നെന്നാണ് പൊലീസ് നിഗമനം. വെടിവെപ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. യുവതിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.