കനത്ത ചൂടില്‍ രാജ്യത്ത് മരിച്ചത് 143 പേര്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളാണ് കണക്കുകള്‍ പുറത്തു വിട്ടത്. എന്നാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 20 വരെയുള്ള കണക്കാണ് എൻസിടിസി പുറത്ത് വിട്ടത്.
ഹീറ്റ് സ്ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 41789 പേരാണ് വിവധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ദില്ലി,ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ആഴ്ചകളായി 40 ഡിഗ്രിയിലധികമാണ് താപനില. എന്നാല്‍ ദില്ലിയില്‍ ഇന്നലെപെയ്ത മഴയോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും കടുത്ത ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത് ദില്ലി നിവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹരിയാന ദില്ലിക്കാവശ്യമായ വെള്ളം നല്‍കാത്തിനെതിരെ മന്ത്രി അതിഷിയുടെ നിരാഹാര സമരം തുടരുന്നു.