മൺട്രിയോൾ : പ്രവിശ്യയിലെ പാർപ്പിട പ്രതിസന്ധിക്ക് പൂർണ്ണ ഉത്തരവാദികൾ താത്കാലിക കുടിയേറ്റക്കാരാണെന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. പ്രവിശ്യയിലെ നിലവിലെ ഇമിഗ്രേഷൻ നിരക്ക് നിലനിർത്തിയാൽ പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിൽ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യയിലെ ഭവന നിർമ്മാണം, ഫ്രഞ്ച് ഭാഷ, മറ്റു സേവനങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ പുതിയ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കേണ്ടി വരും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കെബെക്കിൽ മൂന്ന് ലക്ഷത്തിലധികം താൽക്കാലിക താമസക്കാരുടെ വർധന ഉണ്ടായിട്ടുണ്ട്. ഇത് പ്രവിശ്യയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതലാണെന്നും ലെഗോൾട്ട് പറഞ്ഞു. 2024-ൻ്റെ രണ്ടാം പാദത്തിൽ 597,140 താൽക്കാലിക താമസക്കാർ കെബെക്കിൽ ഉണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് ഇത് 421,149 ഉം, 2022-ൽ 295,147 ആയിരുന്നു പ്രവിശ്യയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം. താൽക്കാലിക താമസക്കാരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ 3.3 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി വർധിച്ചു.