കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പടിഞ്ഞാറൻ നേപ്പാളിൽ കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലെ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ ഉറങ്ങുമ്പോഴായിരുന്നു ദുരന്തം. അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ജൂൺ പകുതി മുതൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇടിമിന്നലിലും നേപ്പാളിലുടനീളം 35 ഓളം പേർക്ക് ജീവൻ നഷ്ടമായി. ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് ഇവിടെ മരിക്കുന്നത്. മഴ സെപ്തംബർ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ പ്രവചനം.