കുട്ടിക്രിക്കറ്റിന്റെ ആവേശ ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ്. നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. വിൻഡീസിലെ ബാർബഡോസ് സ്റ്റേഡിയത്തിൽ 160 ന് മുകളിലുള്ള സ്കോർ ഇന്ത്യയ്ക്ക് നേടാനായാൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പിച്ച് സ്പിൻ ബൗളർമാരെ കൂടുതൽ തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത ടീമിനെ തന്നെ നിലനിർത്തി.
2007 ന് ശേഷം രണ്ടാം ട്വന്‍റി20 ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ സ്വപ്നം, ദക്ഷിണാഫ്രിക്ക ആദ്യ കിരീടത്തെ ആഗ്രഹിക്കുകയാണ് . ഐ.സി.സി ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക കളിക്കുന്നത് ഇത് ആദ്യമായാണ്. 2014 ട്വന്‍റി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അന്ന് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് കോലിയാണ്. ഫൈനലിന് റിസർവ് ദിനമുണ്ട്. മഴ കളിയെടുത്തൽ നാളത്തേക്ക് മത്സരം മാറ്റും.