തോൽവി മുന്നിൽ കണ്ട നിമിഷങ്ങളെ പേസർമാരുടെ മാന്ത്രിക ബൗളിംങിന്റെ കരുത്തിൽ മറികടന്ന് ലോക കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. രണ്ടാം ടി20 കിരീടം ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത് 7 റൺസിന്. ആദ്യ ലോക കിരീട നേട്ടമുണ്ടാക്കുമ്പോൾ ഇന്ത്യ വിജയിച്ചത് 5 റൺസിനായിരുന്നു.അവാസാന ഓവറിൽ 16 റൺസ് വേണമായിരുന്നു ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ, പന്തെറിഞ്ഞത് ഹർദിക്, അവസാന ഓവറിന്റെ ആദ്യ
പന്തിൽ സിക്സറിന് ശ്രമിക്കുന്ന ക്രീസിൽ കില്ലർ എന്ന് വിളിക്കുന്ന മില്ലർ, ആവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ മില്ലറെ സൂര്യ കുമാർ പുറത്തതാക്കിയിടത്ത് ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു. നേരത്തെ കോലി കരുത്തിലാണ് ഇന്ത്യ 176 എന്ന പൊരുതാകുന്ന സ്കോർ അടിച്ചെടുത്തത്. ടൂർണമെന്റിൽ ഉടനീളം ഫോം ഇല്ലാതെ ഉഴറിയ കോലി ഫൈനലിൽ കത്തിക്കയറുകയായിരുന്നു.ഫൈനലിൽ ഇന്ത്യക്കായി 59 പന്തിൽ 76 റൺസ് നേടിയ വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ടൂർണമെൻ്റിൻ്റെ താരം.