എഡ്മിന്റൻ : പടിഞ്ഞാറൻ എഡ്മിന്‍റൻ നഗരത്തിൽ പൊതുജനത്തിന് ഭീഷണിയായി തോക്കുധാരികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആർസിഎംപി. കവർച്ചയ്ക്ക് ശേഷമാണ് ഇരുവരും നഗരത്തിൽ സഞ്ചരിക്കുന്നതെന്നും അപരിചിതർ എത്തിയാൽ വാതിലുകൾ തുറക്കരുതെന്നും മേയർതോർപ്പ് ആർസിഎംപി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. എഡ്മിന്‍റനിൽ നിന്നും മോഷ്ടിച്ച വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വാഹനം പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇരുവരും ലാക് സെൻ്റ് ആൻ കൗണ്ടിക്കടുത്തോ അല്ലെങ്കിൽ മേയർതോർപ്പിലോ, ഹൈവേ 18, ടൗൺഷിപ്പ് റോഡ് 572A, റേഞ്ച് റോഡ് 92-നും 80-നും ഇടയിൽ ഉണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു. ഇരുവരും അപകടകാരികളാണെന്നും ആരും അവരെ സമീപിക്കരുതെന്നും പൊലീസ് നിർദ്ദേശമുണ്ട്.
ഏകദേശം 30 വയസ്സുള്ള ഇരുണ്ട മുടിയും തവിട്ട് കണ്ണുകളുമുള്ള അഞ്ച് അടി പതിനൊന്ന് ഇഞ്ച് പൊക്കവും 205 പൗണ്ട് തൂക്കവുമുള്ള പ്രതികളിൽ ഒരാൾ ഒരു കൗബോയ് തൊപ്പിയും കറുത്ത സ്വെറ്ററും ധരിച്ചിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാമൻ ആറടി പൊക്കവും 220 പൗണ്ട് തൂക്കവും തവിട്ട് മുടിയും നീലക്കണ്ണുകളുമുള്ള ആളാണ്. ഇയാൾ ചുവന്ന അക്ഷരങ്ങളുള്ള കറുത്ത പരന്ന തൊപ്പി ധരിച്ചിച്ചിട്ടുണ്ട്. ഇരുവരെയും കണ്ടെത്തുന്നവർ 911 എന്ന നമ്പറിൽ അറിയിക്കാൻ മൗണ്ടീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.