ഹാലിഫാക്സ് : ഒരു മാസത്തിനിടെ രണ്ടാം തവണയും നോവസ്കോഷയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. മാർച്ച് 21-ന് ലുനെൻബർഗ് കൗണ്ടിയിലെ വാണിജ്യേതര പ്രോപ്പർട്ടിയിലെ കോഴികൾക്കിടയിലാണ് രോഗം കണ്ടെത്തിയത്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ കോഴി, മുട്ട, മറ്റ് ഉപോൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം നിയന്ത്രിക്കുന്നതിനായി ലുനെൻബർഗ് കൗണ്ടിയെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയന്ത്രണ മേഖലയിൽ ബ്രിഡ്ജ് വാട്ടർ, ന്യൂ കംബർലാൻഡ്, പെൻ്റ്സ്, റോഡ്സ് കോർണർ എന്നിവയും ഉൾപ്പെടുന്നു. മാർച്ച് 4-ന് ഷെൽബേൺ കൗണ്ടിയിലെ ഒരു വാണിജ്യേതര വസ്തുവിലെ കോഴികൾക്കിടയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

പക്ഷിപ്പനി കോഴികൾ അടക്കമുള്ളവയ്ക്ക് രോഗത്തിനും മരണത്തിനും കാരണമാകും. എന്നാൽ മനുഷ്യരിൽ രോഗബാധ അപൂർവമാണ്. രോഗലക്ഷണങ്ങളിൽ പനി, ചുമ, തൊണ്ടവേദന, പേശികൾക്ക് വേദന, വയറിളക്കവും വയറുവേദനയും, ശ്വാസതടസ്സം തുടങ്ങിയ ഉൾപ്പെടുന്നു.