എഡ്മിന്റൻ : ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ കാനഡ-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിഖ് കമ്മ്യൂണിറ്റി. നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പൊലീസ് ആരോപിച്ചിരുന്നു. G7 യോഗത്തിൽ മോദി പങ്കെടുത്തതിലും കാനഡ-ഇന്ത്യ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതിലും സിഖ് ഫെഡറേഷൻ കാനഡ വക്താവ് മോനിന്ദർ സിങ് നിരാശ രേഖപ്പെടുത്തി.

നിജ്ജാർ വധത്തിനുശേഷം ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്നും, കാനഡയിൽ സിഖ് സമൂഹത്തിന് ഭീഷണികൾ തുടരുന്നുവെന്നും മോനിന്ദർ സിങ് പറഞ്ഞു. കാനഡയുടെ പരമാധികാരം ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ദുർബലപ്പെടുത്തുകയാണെന്നും, ഇതിനെക്കുറിച്ച് പൊതു അന്വേഷണം വേണമെന്നും സിങ് ആവശ്യപ്പെട്ടു. നിജ്ജാർ വധവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന പ്രതിഷേധത്തിൽ ഖലിസ്ഥാൻ അനുകൂലികൾ പതാകകൾ ഉയർത്തി മുദ്രാവാക്യങ്ങൾ വിളിച്ചു.

കനേഡിയൻ കമ്മ്യൂണിറ്റികളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ സർക്കാരും ഉദ്യോഗസ്ഥരും ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (CSIS) ബുധനാഴ്ച തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ആരോപിച്ചു.