വിനിപെഗ്: കാട്ടുതീയെ തുടർന്ന് മാനിറ്റോബയിലും സസ്കാച്വാനിലും പ്രഖ്യാപിച്ച ഒഴിപ്പിക്കൽ ഉത്തരവുകൾ പിൻവലിച്ചു. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ജനങ്ങൾ ഒഴിഞ്ഞു പോകാൻ തയ്യാറായി ഇരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

മാനിറ്റോബയിലെ ലിൻ ലേക്ക് ടൗണിലെ 600 നിവാസികൾ വീടുകളിലേക്ക് മടങ്ങും. അതേസമയം കാട്ടുതീ കൂടുതൽ വ്യാപിക്കുകയാണെങ്കിൽ വീണ്ടും ഒഴിഞ്ഞുപോകാൻ ആളുകൾ തയ്യാറായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസം മുമ്പ് 71 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്ന നിയന്ത്രണാതീതമായ കാട്ടുതീയെ തുടർന്നാണ് ആളുകൾക്ക് ഒഴിഞ്ഞു പോകേണ്ടി വന്നത്. കാട്ടുതീ ഇപ്പോഴും സജീവമാണെന്നും ടൗണിന് സമീപം ഹോട്ട് സ്പോട്ടുകളുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.