Wednesday, October 15, 2025

ലോകത്ത് ഏറ്റവും കൂടുതൽ ജോലി സമ്മർദ്ദം ആൽബർട്ട അധ്യാപകർക്ക്: റിപ്പോർട്ട്

എഡ്മി​ന്റൻ : ആൽബർട്ടയിലെ അധ്യാപകരാണ് ലോകത്ത് ഏറ്റവും കൂടുതൽ ജോലി സംബന്ധമായ സമ്മർദ്ദം അനുഭവിക്കുന്നതെന്ന് പുതിയ റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റി​ന്റെ (OECD) ഇ​ന്റർനാഷനൽ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആൽബർട്ടയിലെ അധ്യാപകരിൽ 42% പേരും തങ്ങൾക്ക് വളരെയധികം സമ്മർദ്ദമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ഇത് ആഗോള ശരാശരിയായ 19%-ന്റെ ഇരട്ടിയിലധികമാണ്. ക്ലാസ് റൂമിലെ വർധിച്ച സമ്മർദ്ദം അധ്യാപകരുടെ ക്ഷേമത്തെ ബാധിക്കുന്നുവെന്ന തങ്ങളുടെ ആശങ്ക ഈ സർവേ ഫലം ബലപ്പെടുത്തുന്നതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) പ്രസിഡന്റ് ജേസൺ ഷില്ലിങ് പറഞ്ഞു. അടിയന്തര മാറ്റങ്ങളില്ലെങ്കിൽ അധ്യാപനത്തി​ന്റെ ഭാവി അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൽബർട്ടയിലെ ഈ ഉയർന്ന സമ്മർദ്ദത്തിന് പ്രധാന കാരണം, മറ്റ് മാതൃഭാഷ സംസാരിക്കുന്നവരും പ്രത്യേക വിദ്യാഭ്യാസം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതാണ്. 63% അധ്യാപകരും ജോലി ചെയ്യുന്നത് 10 ശതമാനത്തിലധികം വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഒഴികെയുള്ള മാതൃഭാഷ സംസാരിക്കുന്ന സ്കൂളുകളിലാണ്. ഈ വിഭാഗത്തിലുള്ള കുട്ടികൾ ആൽബർട്ടയിലെ സ്കൂളുകളിൽ ആഗോള ശരാശരിയേക്കാൾ 20 ശതമാനത്തോളം കൂടുതലാണെന്നും സർവേ കണ്ടെത്തി.

ഇതിനിടെ, പ്രവിശ്യയിലെ അധ്യാപക സമരം ആറാം ദിവസത്തിലേക്ക് കടന്നു. പണിമുടക്ക് ഏകദേശം 7.4 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കും. സമരം തുടരുന്നതിനിടയിൽ അധ്യാപക യൂണിയനും സർക്കാർ സമിതിയും ചർച്ചകൾക്കായി കണ്ടുമുട്ടിയെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!