നൂർ ഷംസ്, വെസ്റ്റ് ബാങ്ക്: ഗാസയിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പതിനാല് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് അക്രമാസക്തരായ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോയ ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ അറിയിച്ചു.
പലസ്തീൻ നഗരമായ തുൽക്കറിനടുത്തുള്ള നൂർ ഷംസ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയോടെ ഇസ്രയേൽ സൈന്യം ആക്രമണം ആരംഭിച്ചിരുന്നു. 1948 ലെ യുദ്ധത്തിലെ അഭയാർത്ഥികളടക്കമുള്ളവർ താമസിക്കുന്ന നൂർഷംസിൽ ഭീകരാക്രമണമാണ് ഇസ്രയേൽ സൈന്യം നടത്തിയതെന്ന് പലസ്‌തീൻ അധികൃതർ ആരോപിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 37 പലസ്തീനികൾ കൊല്ലപ്പെടുകയും 68 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു.