Sunday, August 17, 2025

ഭീമന്‍ റഡാര്‍ റിഫ്‌ലക്ടര്‍ ആന്റിന ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ച് നൈസാര്‍

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെയും നാസയുടെയും സംയുക്ത സംരംഭമായ നിസാര്‍ (NASA-ISRO Synthetic Aperture Radar) ഭ്രമണപഥത്തില്‍ ഭീമന്‍ റഡാര്‍ റിഫ്ലക്ടര്‍ ആന്റിന വിജയകരമായി വിന്യസിച്ചു. ബഹിരാകാശത്തേക്ക് അയച്ചതില്‍ വച്ച് ഏറ്റവും വലിയ ആന്റിനകളില്‍ ഒന്നായ എട്ട് മീറ്റര്‍ വീതിയുള്ള ഈ ആന്റിന കൃത്യ സ്ഥലത്ത് വിന്യസിച്ചതായി എന്‍ജിനീയര്‍മാര്‍ സ്ഥിരീകരിച്ചു. ഭൂമിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്ന ഈ ആന്റിന, നിസാര്‍ ദൗത്യത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു.

നാസ നിര്‍മ്മിച്ച എല്‍-ബാന്‍ഡിലും ഇസ്രോ സംഭാവന ചെയ്ത എസ്-ബാന്‍ഡിലും പ്രവര്‍ത്തിക്കുന്ന റഡാര്‍ ഉപകാരണങ്ങളുമായാണ് ഈ റിഫ്‌ലക്ടര്‍ പ്രവര്‍ത്തിക്കുന്നത്.’ഈ മിഷന്റെ ഹൃദയമാണ് ഈ റിഫ്‌ളക്ടര്‍ ,ഇതിന്റെ സുരക്ഷിതമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രാപ്തമാണെന്ന ഉറപ്പ് നല്‍കുന്നതായും’ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, മരങ്ങള്‍ നശിക്കുന്നത്, മഞ്ഞുമലകളുടെ ചലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. നിസാര്‍ ദൗത്യത്തിന്റെ ഈ വിജയം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തിനും നൈസാര്‍ വലിയ മുതല്‍ക്കൂട്ടാകും. ഭകമ്പം, പ്രളയം, സുനാമി, മണ്ണിടിച്ചില്‍, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ അറിയാന്‍ ഇതിലൂടെ സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!