Wednesday, March 18, 2026

ഉക്രെയ്‌നിലെ ലിവിവിൽ വീണ്ടും റോക്കറ്റ് ആക്രമണം ശക്തമാക്കി റഷ്യ

ലിവിവ്, യുക്രെയ്ൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 75 കിലോമീറ്റർ മാത്രം അകലെയുള്ള പോളണ്ടിന്റെ തലസ്ഥാനം സന്ദർശിക്കുന്നതിനിടെ ശനിയാഴ്ച പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ ലിവിവിൽ നിരവധി മിസൈൽ ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. ഉക്രെയ്നിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ ലിവിവിൽ റഷ്യൻ ആക്രമണം രൂക്ഷമായി.

രണ്ടാമത്തെ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് നഗരത്തിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്തുള്ള ആദ്യ സ്‌ഫോടന സ്ഥലത്ത് നിന്ന് മണിക്കൂറുകളോളം കട്ടിയുള്ള കറുത്ത പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ആദ്യ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാഥമിക സൂചനകളുണ്ടെന്ന് റീജിയണൽ ഗവർണർ മാക്സിം കോസിറ്റ്സ്കി ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ രണ്ട് റോക്കറ്റുകളും എവിടെയാണ് പതിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. മണിക്കൂറുകൾക്ക് ശേഷം, നഗരത്തിന് പുറത്ത് മൂന്ന് സ്ഫോടനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 24-ന് റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം ലിവിവ് വലിയ തോതിൽ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

ശനിയാഴ്ചത്തെ ആക്രമണത്തിൽ മൊത്തം ആളപായത്തെക്കുറിച്ച് വിവരങ്ങളൊന്നും കൃത്യമായി ലഭിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!