ആരോഗ്യം, സാങ്കേതികവിദ്യ, പ്രകൃതിവിഭവങ്ങൾ എന്നീ മേഖലകളിലെ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിന് ഗവൺമെന്റ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ പ്രോഗ്രാമിൽ നിന്ന് നാല് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലകൾക്ക് 4.3 മില്യൺ ഡോളർ ലഭിക്കുമെന്ന് ജോബ്‌സ് മിനിസ്റ്റർ ബ്രെൻഡ ബെയ്‌ലി.
യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, വിക്ടോറിയ യൂണിവേഴ്‌സിറ്റി, വാൻകൂവർ ഐലൻഡ് യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് ധനസഹായം ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സർവകലാശാലകളിൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന 18 പ്രോജക്ടുകൾക്ക് ഈ ഫണ്ട് വിനിയോഗിക്കും.
സാംക്രമികേതര രോഗങ്ങളുടെ ആദ്യഘട്ട അപകടസാധ്യത വിലയിരുത്തുന്നതിനായി വ്യക്തിഗതമാക്കിയ സ്ക്രീനിംഗ് വികസിപ്പിക്കുന്നതിനായി യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ ആരോഗ്യ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ബെയ്‌ലി പറഞ്ഞു.
ഇതുവരെ, ഗവൺമെന്റിന്റെ വിജ്ഞാന വികസന ഫണ്ട് 1998-ൽ സ്ഥാപിതമായതിനുശേഷം 1,600-ലധികം ഗവേഷണ പദ്ധതികളിൽ $ 862 മില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ബെയ്‌ലി വ്യക്തമാക്കി.
