മോൺട്രിയലിലെ ബോർഡോ ജയിലിൽ ഒരു തടവുകാരൻ സംശയാസ്പദമായ രീതിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ക്യൂബെക്ക് പ്രവിശ്യാ പോലീസ് വക്താവ് നിക്കോളാസ് സ്കോൾട്ടസ് അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലാണ് പ്രവിശ്യാ തടങ്കൽ കേന്ദ്രത്തിനുള്ളിൽ ഉണ്ടായ പരിക്കുകളാൽ നിക്കസ് ഡി ആന്ദ്രെ സ്പ്രിംഗ് (21) മരിച്ചത്.
നിക്കസ് ഡി ആന്ദ്രെ സ്പ്രിംഗിന്റെ മരണകാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നിക്കോളാസ് സ്കോൾട്ടസ് പറഞ്ഞു.
നിക്കസ് ഡി ആന്ദ്രെ സ്പ്രിംഗിന് പരിക്കേറ്റ സംഭവത്തിന്റെ വിശദാംശങ്ങളോ അറസ്റ്റിലേക്കും തടങ്കലിലേക്കും നയിച്ച കുറ്റങ്ങളുടെ വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
ബാർഡോ ജയിൽ എന്നറിയപ്പെടുന്ന മോൺട്രിയൽ തടങ്കൽ കേന്ദ്രം നഗരത്തിലെ അഹൻസിക്-കാർട്ടിയർവില്ലെ ബറോയിലാണ് സ്ഥിതി ചെയ്യുന്നത്.
