ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ പൊരുതിവീണ് സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ കൊറിയയുടെ സിയോ സ്യൂങ് ജെ- കാങ് മിന്‍ ഹ്യുക്ക് സഖ്യത്തോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ദക്ഷിണ കൊറിയ കിരീടമണിഞ്ഞത്.

രണ്ടാം തവണയും ഇന്ത്യ ഓപ്പൺ കിരീടമെന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ സ്വപ്നമാണ് തകർന്നത്. 2022ൽ ഇന്ത്യ ഓപ്പൺ കിരീടം ഇന്ത്യൻ ജോഡി നേടിയിരുന്നു. ഇന്ത്യ ഓപ്പണിന്റെ പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് ഒഴികെ ഒരു ഇന്ത്യൻ ജോഡിക്കും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. സാത്വിക്-ചിരാഗ് നേരത്തെ മലേഷ്യ ഓപ്പൺ 2024 ഫൈനലിലും തോറ്റിരുന്നു.
നേരത്തെ, ചൈനയുടെ ഷി യു ക്വി ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെ പരാജയപ്പെടുത്തി പുരുഷ സിംഗിൾസ് കിരീടം നേടിയിരുന്നു. മറുവശത്ത്, ചൈനയുടെ ചെൻ യു ഫെയിയെ തോൽപ്പിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിംഗ് വനിതാ സിംഗിൾസ് കിരീടം നേടി.