Friday, March 13, 2026

പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

ഡൽഹി: പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരുന്ന തീരുമാനം കൈക്കൊണ്ടത്. എയർ ഡിഫൻസ് ടാക്‌റ്റിക്കൽ കൺട്രോൾ റഡാർ, ഹെവി വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കണൈസൻസ് ആന്റ് മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റ് ആന്റ് സോഫ്റ്റ്‌വെയർ റേഡിയോകൾ എന്നിവ ഡിഎസി അംഗീകരിച്ച മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

ഭൂകമ്പ സെൻസറുകളുള്ള പുതിയ തലമുറ ആന്റി ടാങ്ക് മൈനുകൾ വാങ്ങുന്നതിനും കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള റിമോട്ട് നിർജ്ജീവമാക്കുന്നതിനും വേണ്ടി ഇന്ത്യൻ നിർമ്മിത ഐഡിഡിഎം വാങ്ങാനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുവദിച്ചിട്ടുണ്ട്. യന്ത്രവൽകൃത സേനയുടെ ദൃശ്യരേഖയ്‌ക്കപ്പുറമുള്ള ലക്ഷ്യങ്ങൾ താണ്ടുന്നതിനും തന്ത്രപരമായ യുദ്ധമേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആധിപത്യമുറപ്പിക്കാനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങും.

കൂടാതെ, ഡിഫൻസ് എക്‌സലൻസ് , ടെക്‌നോളജി ഡെവലപ്‌മെൻ്റ് ഫണ്ട് എന്നിവയ്‌ക്കായുള്ള ഇന്നൊവേഷൻസിന് കീഴിൽ വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പുകളിൽ നിന്നും എംഎസ്എംഇകളിൽ നിന്നും നൂതന സാങ്കേതികവിദ്യകളുടെ സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയർ 2020-ൽ ഭേദഗതികളും ഡിഎസി അംഗീകരിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ, പ്രതിരോധ മേഖലയ്‌ക്കായി കേന്ദ്ര സർക്കാർ 6.21 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. മുൻ വർഷത്തെ വിഹിതമായ 5.94 ലക്ഷം കോടിയേക്കാൾ 4.72 ശതമാനം കൂടുതലാണ് ഇത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!