Monday, August 18, 2025

ഫെഡറൽ തിരഞ്ഞെടുപ്പ്: ലീഡ് ഇടിഞ്ഞ് ലിബറൽ പാർട്ടി

ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 26-ാം ദിവസത്തിലേക്ക് എത്തുമ്പോൾ ലിബറൽ പാർട്ടിയുടെ ലീഡ് കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. കൺസർവേറ്റീവുകളെ അപേക്ഷിച്ച് ലിബറലുകൾക്ക് അഞ്ച് പോയിൻ്റ് ലീഡുണ്ടെന്ന് നാനോസ് റിസർച്ചിൻ്റെ പുതിയ സർവേ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ 44% വോട്ടർമാരുടെ പിന്തുണ ലിബറൽ പാർട്ടി ഉറപ്പാക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ 39 ശതമാനത്തിലേക്ക് ഉയർന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ഒമ്പത് ശതമാനം, ബ്ലോക്ക് കെബെക്കോയിസിനു ആറ് ശതമാനം, ഗ്രീൻ പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ട് ശതമാനം, പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള ജനപിന്തുണ.

പ്രാദേശികമായി, ഒൻ്റാരിയോ, അറ്റ്ലാൻ്റിക് കാനഡ, കെബെക്ക് എന്നിവിടങ്ങളിലും ബ്രിട്ടിഷ് കൊളംബിയയിലും ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ ശക്തമായി തുടരുന്നതായി സർവേ പ്രവചിക്കുന്നു. എന്നാൽ, സീറ്റുകളാൽ സമ്പന്നമായ ഒൻ്റാരിയോയിൽ ലിബറലുകളുടെ ലീഡ് നാല് പോയിൻ്റിലേക്ക് ചുരുങ്ങി. പ്രവിശ്യയിൽ ലിബറൽ പാർട്ടിക്ക് 46% പിന്തുണ ഉള്ളപ്പോൾ കൺസർവേറ്റീവ് പാർട്ടി ശക്തമായ തിരിച്ചുവരവിലൂടെ തങ്ങളുടെ പിന്തുണ 44 ശതമാനമായി ഉയർത്തി. എൻഡിപിയുടെ നേട്ടം ഒരു പോയിൻ്റ് ഉയർന്ന് ഒമ്പത് ശതമാനമായി. പ്രയറികളിൽ, കൺസർവേറ്റീവുകൾ ആധിപത്യം തുടരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 59 ശതമാനവും അവരെ പിന്തുണയ്ക്കുന്നു. അതേസമയം ലിബറലുകൾക്ക് 27 ശതമാനമാണ് ഈ മേഖലയിലെ പിന്തുണ.

കനേഡിയൻ പൗരന്മാർ ആരെയാണ് പ്രധാനമന്ത്രിയാക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, ലിബറൽ ലീഡർ മാർക്ക് കാർണിക്ക് 13 പോയിൻ്റിൻ്റെ മുൻതൂക്കമുണ്ട്. സർവേയിൽ പങ്കെടുത്ത 47% പേർ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 34% പേരും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!