ഓട്ടവ : അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒൻ്റാരിയോ മിസ്സിസാഗയിൽ നിന്നുള്ള ദന്തരോഗവിദഗ്ദ്ധ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമാനത്തിൽ കനേഡിയൻ പൗര നിരാലി സുരേഷ് കുമാർ പട്ടേലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവരുടെ ഭർത്താവ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണ് ഒരാളൊഴികെ മുഴുവൻ പേരും മരിച്ചിരുന്നു. 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ ഒരു കനേഡിയൻ പൗരയും ഉൾപ്പെട്ടിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.